Thursday, June 17, 2010

ഒഴുക്ക് - വീ ആര്‍ അജിത്‌ കുമാറിന്റെ നോവല്‍

ഒഴുക്ക് - നോവല്‍ - നോവലിസ്റ്റ് - വി . ആര്‍ . അജിത്‌ കുമാര്‍
പ്രകാശനം നിര്‍വഹിച്ചുകൊണ്ട് സഖറിയ നടത്തിയ പ്രസംഗം
വി.ആര്‍.അജിത്‌ കുമാറിന്റെ ഒഴുക്ക് എന്ന നോവല്‍ വായിച്ചപ്പോള്‍ ഒന്നാംകിടയില്‍ പെട്ട എത്രയോ എഴുത്തുകാരെ അറിയാതെയും മനസിലാക്കതെയും അവര്‍ എഴുതുന്നുട് എന്നുപോലും അറിയാത്ത ഒരു അന്ധ കൂപത്തിലാണ് തന്നെപോലുള്ള എഴുത്തുകാര്‍ കഴിയുന്നത് എന്ന് മനസ്സിലായി. ഒരു പക്ഷെ നമ്മുടെ കാലത്ത് എഴുതപ്പെടുന്ന എല്ലാ രചനകളും വായിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല. എങ്കില്‍ പോലും എഴുത്തുകാരെ കുറിച്ച് ഒരവ ബോധം ഉണ്ടാകേണ്ടതുണ്ട് എന്ന് ബോധ്യമായി. ഒഴുക്ക് വളരെ രസകരമയ രീതിയില്‍ അങ്ങേയറ്റം സംവേദന ശേഷിയോടു കൂടി , ഭാഷയുടെ മേല്‍ നിയന്ത്രന്നതോട് കൂടി, കഥാഖ്യാന ചാതുരിയോടു കൂടി നിര്‍മിച്ചിരിക്കുന്ന ഒരു നോവലാണ്‌.
യാത്രകളെ പറ്റിയാണ് ഈ നോവല്‍ പ്രതിപാദിക്കുന്നത് . അഞ്ചു കൂട്ടുകാര്‍ ക്ലബ്ബില്‍ ഒന്നിച്ചു കൂടുകയും മദ്യപിക്കുകയും സൊറ പറയുകയും ചെയ്യുന്നു. കാലക്രമേണ യാത്രകളിലെക്കും അന്വേഷണങ്ങളിലേക്കും നീളുന്നു ആ സൌഹൃദം . അങ്ങിനെ യാത്രകളും അന്വേഷണങ്ങളും ചേര്‍ന്ന് കഥ രൂപപ്പെടുകയാണ്. ക്ലബ്ബിലെ സംസാരവും യാത്രകളിലെ സംസാരവും , നിരന്തരമായ ചര്‍ച്ചകളും ചിന്തകളുമാണ് പ്രദാനം ചെയ്യുന്നത്. ഇതില്‍ സമകാലിക പ്രശ്നങ്ങളും ഒത്തു ചേരുന്നു. നമ്മുടെ എല്ലാം മനസിന്റെ ബോധാവസ്ഥയിലും അബോധാവസ്ഥയിലും വന്നുചേരുന്ന ചിന്തകളാണ് ഇതില്‍ വെളിവാക്കപ്പെടുന്നത് . ഉള്ളടക്കത്തില്‍ ആനന്ദിന്റെ നോവലുകളുടെ ഒരു സ്വഭാവം ഇതില്‍ കാണാന്‍ കഴിയും. എന്നാല്‍ ആനന്ദിന്റെ നോവലുകള്‍ ഒരു ശരാശരി വായനക്കാരനിലേക്ക് എത്തുകയില്ല. ആനന്ദ്‌ അങ്ങിനെ ഉദ്ദേശിച്ചിട്ടുമില്ല. ആനന്ദിന്റെ രചനകളിലെ പോലുള്ള ചിന്തകളാണ്, ഉള്ളടക്കമാണ്‌ ഒഴുക്കിലുള്ളത് .

മനുഷ്യരുടെ ലൌകികവും ആധ്യാട്മികവുമായ ചിന്തകളുടെയും യാത്രകളുടെയും ഒരു പുസ്തകമാണിത്. യാത്രകള്‍ കണ്ടുപിടുതങ്ങളുടെയും അനുഭവങ്ങളുടെയും കൂട്ടിമുട്ടലുകളുടെയും രംഗങ്ങളാണ്. ഒരു പക്ഷെ ആദ്യമായിട്ടാവും യാത്രകളിലൂടെ ഒരു മലയാള നോവല്‍ നിര്‍മിക്കപ്പെടുന്നത്. അക്കാദേമിക് രംഗത്തുള്ളവര്‍ ചര്‍ച്ച ചെയ്യേണ്ടതും വിലയിരുതെണ്ടെതുമായ കാര്യമാണത്. വളരെ ഒരിജിനലായിട്ട്, ലാളിത്യവും സൌഹൃദവും നിലനിര്‍ത്തിയാണ് അജിത്‌ രചന നിര്‍വഹിച്ചിരിക്കുന്നത്. അനായാസമായി വായിക്കുകയും ആസ്വദിക്കുകയും ചെയ്യാവുന്ന നോവലാണ്‌ ഒഴുക്ക്. വളരെ കൃത്യമായ നിഗമനങ്ങള്‍ , ധാരണകള്‍ എന്നിവ ഇതിലൂടെ പുറത്തു വരുന്നുട്. ഇന്നത്തെ കാലത്ത് ജീവിക്കുന്ന രാഷ്ട്രീയ അവബോധമുള്ള ഒരു ഇടതുപക്ഷ രാഷ്ട്രീയക്കരനെപ്പറ്റി പെട്ടെന്നുള്ള ഒരു വിവരണമുണ്ട് നോവലില്‍. " ഇവന്‍ ചാക്രിഗ ഗമനം പൂര്‍ത്തിയാക്കിയെന്നാണ് തോന്നുന്നത്. ബാല്യം കടുത്ത ഭക്തിയുടെതായിരുന്നല്ലോ. കൌമാരം കമ്മുനിസത്തിലും യൌവ്വനം തീവ്ര കമമുനിസതിലും ആയിരുന്നു . കുടുംബവും കുട്ടികളും ആയപ്പോള്‍ ബൂര്‍ഷ്വായായി. ബൂര്ശ്വായില്‍ നിന്നും അഹത്തിലെക്കും അഹത്തില്‍ നിന്നും പരംപോരുളിലേക്കും. " ഇന്നത്തെ ഒരു ശരാശരി വിപ്ലവ കാരിയുടെ നല്ലൊരു ചിത്രമാണിത്. വിപ്ലവം എവിടെനിന്ന് എങ്ങോട്ടാണ് പുരോഗമിക്കുന്നത് എന്നതിന്റെ സൂചകമാനിത്. ഒരു ദിവസം വിപ്ലവകാരി മറുവശത്ത് അമൃതാനന്ദ മയിയുടെ മടിയില്‍ എന്നുള്ള തരത്തില്‍ ചായുന്ന ഈ ഓട്ടം. തലതിരിഞ്ഞ ഒരു സാമൂഹിക ചിന്ത. എന്താണ് വിപ്ലവം എന്നതിനെ പറ്റിയും എന്താണ് അദ്ധ്യാത്മികത എന്നതിനെ പറ്റിയും ഒരു നല്ല ചിത്രം ഈ പുസ്തകം നല്‍കുന്നുണ്ട്. വായിക്കാന്‍ വളരെ എളുപ്പമുള്ള പുസ്തകമാണ് ഒഴുക്ക്. സര്‍ക്കാര്‍ ഒരു വരണ്ട ഇടമാണ്. മാനസികമായും ഭാവനപരമായും വികാരപരമായും വരണ്ട ഇടമാണ് ഭരണകൂടങ്ങള്‍. അതിനുള്ളില്‍ ഇരുന്നുകൊണ്ട് മൃദുലവും സാംസ്കാരികവും പുരോഗമന ചിന്ത ഉള്ളതും ആധുനികതയുള്ളതുമായ ഒരു ഭാവനയും സംവേദന ശേഷിയും എഴുത്തുകാരന്‍ ഉണ്ടാക്കിയെടിത്തിട്ടുട് എന്ന് സംശയമെന്യെ പറയാന്‍ കഴിയും .

Sunday, June 13, 2010

മനശാസ്ത്രം നിത്യജീവിതത്തില്‍


നിത്യ ചൈതന്യ യാതിഉടെ മനശാസ്ത്രം നിത്യ ജീവിതത്തില്‍ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. ആദ്യത്തെ ചില ലേഖനങ്ങള്‍ ഭാഷയുടെ kadinnya മുള്ളവയും അവസാനത്തെത് ചിലത് ഗൌരവം തീരെ കുറഞ്ഞവയുമാണ്. എന്നാല്‍ ഇതിനു രണ്ടിനുമിടയില്‍ ഗൌരവമേറിയ കുറെ ലേഖനങ്ങളിലൂടെ നാം കടന്നു പോകുന്നു . അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ നിരീക്ഷണങ്ങള്‍, വിലയിരുത്തലുകള്‍ എന്നിവ നമ്മെ അട്ഭുതപ്പെടുതുകയും ചെയ്യുന്നു. മനസിന്റെ ഭൂത ഭൌതികത എന്ന ലേഖനം കുറച്ചേറെ വേദന്തപരമാണ്. ഒരു നിയമം സംച്ചലിതമാകുന്നതില്‍ മൂന്ന് ghattangalullathaai ചരകന്‍ പറയുന്നു. ഇതില്‍ ആദ്യത്തേത് ഉദ്ദേസ്യതെ ബീജാവാപം ചെയ്യുന്ന കാരണതിന്റെതാണ്. രണ്ടാമത്തെ ഘട്ടമാകട്ടെ വസ്തുക്കളിലും ജീവരൂപങ്ങളിലും അനിസ്ചാകരമായി സംഭവിക്കുന്ന പ്രതികരണ പ്രക്രിയകളിലെയും കരകത്വതിലെയും നിര്‍ബന്ദ സ്വഭാവത്തില്‍ കാണുന്നതാണ്. moonamathethu ബോധതലത്തില്‍ സ്വേച്ച പ്രധാനമായി വരുന്ന കര്‍മങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജത്തെ sareerathil ഉത്തേജിപ്പിച് നിയന്ത്രിതമായ രീതിയില്‍ വിതരണം ചെയ്യുന്ന അദ്ഭുത പ്രതിഭാസത്തില്‍ കാണാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ വായിക്കുമ്പോള്‍ sabdatharavali aduthundakendi വരുന്നു.

വേദാന്തവും വേദാന്ത സാധനയും ആധുനിക മനശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ എന്ന ലേഖനം പാശ്ചാത്യ -ഭാരതീയ darsanangalae താരതമ്യം ചെയ്യുന്നുണ്ട് . പാശ്ചാത്യ മാതൃക കാര്യത്തില്‍ നിന്നും kaaranathilekku ചിന്തിച്ചു പോകുന്നു . എന്നാല്‍ ഭാരതീയര്‍ സര്‍വ സമാ ശ്ലേഷിയായ ഒരു ആദി കാരണത്തില്‍ നിന്ന് നാനാ കീര്‍ണമായി കിടക്കുന്ന കാര്യത്തിലേക്ക് കാരണ കാര്യ പരതയെ അടുക്കി വച്ച് മനസിലാക്കുന്നു എന്ന വിധം ഗൌരവമേറിയ നിരീക്ഷണങ്ങള്‍ നടത്തുന്നു . ഭാരതീയ മനശാസ്ത്രവും സാഹിത്യവും എന്ന ലേഖനം ഉപനിഷത്തിലെ ശക്തി വിശേഷങ്ങള്‍ പറഞ്ഞു തരുന്നു. ഐതരെയോ ഉപനിഷത്തില്‍ മുഖത്തുനിന്നും വാക്കും വാക്കില്‍ നിന്നും അഗ്നിയും നാസികയില്‍ നിന്നും പ്രാണനും പ്രാണനില്‍ നിന്ന് വായുവും ചക്ഷുസില്‍ നിന്നും കാഴ്ചയും കാഴ്ച്ചയില്‍ നിന്ന് സൂര്യനും കാതില്‍ നിന്ന് ശ്രോത്രവും ശ്രോത്രത്തില്‍ നിന്നും ദിക്കുകളും ത്വക്കില്‍ നിന്ന് ലോമങ്ങളും ലോമങ്ങളില്‍ നിന്ന് ഔഷധങ്ങളും വനസ്പതികളും ഹൃദയത്തില്‍ നിന്ന് മനസും മനസ്സില്‍ നിന്ന് ചന്ദ്രനും ഉണ്ടായി എന്നും നാഭിയില്‍ നിന്ന് അപാനനും അപാനനില്‍ നിന്ന് മൃത്യുവും ശിശ്നതില്‍ നിന്ന് രേതസും രേതസ്സില്‍ നിന്ന് ജലവും ഉണ്ടായി എന്നും വര്‍ണ്ണിച്ചിരിക്കുന്നു തുടങ്ങി സാധാരണക്കാര്‍ക്ക് അറിയാത്ത പലതും വെളിവാക്കിത്തരുന്നു.
ഭക്തിയും രതിയും എന്ന ചെറു ലേഖനം ഇവയുടെ അര്‍ത്ഥ വ്യത്യാസം എങ്ങിനെ ഇല്ലാതാകും എന്ന് മനസിലാക്കിത്തരുന്നു lavannyyanubhoothi എന്ന ലേഖനം മനസിലാക്കാന്‍ കുറെ പ്രയാസമാണ്. ഉപാധികളുടെ ലോകത്ത് സര്‍ഗ്ഗ പ്രക്രിയയ്ക്കയുള്ള സങ്കല്പം തകര്‍ന്നു പോകുന്നില്ലെങ്ങില്‍ അഹന്തയുടെ നൈസ്സര്‍ഗികമായ വിജയേച്ച്ച വാസനയെ ഒരിക്കല്‍ കൂടി കൂടുതല്‍ ചൈതന്ന്യ വത്തായ ഒരു കലുപ്പനയായി ആവിഷ്ക്കരിക്കും തുടങ്ങിയ നിരീക്ഷണങ്ങളാണ് ഏറെയും.
നിങ്ങള്ക്ക് പേരില്ലാതെ വന്നാല്‍ എന്ന ലേഖനം നല്‍കുന്ന പാഠം ഇതാണ്, ജീവിതാവശ്യങ്ങള്‍ എന്ന് നാം കരുതുന്ന മിക്കവയും സാഹചര്യങ്ങളില്‍ നിന്ന് നാം ആര്ജിക്കുന്നവയാണ്. അതിന്റെയൊന്നും പിന്നാലെ ഓടാതിരുന്നല്‍ സൌമ്മ്യവും ശാന്തവും ആയ ഒരു ജീവിതത്തിനു ആവശ്യമില്ലാത്ത എല്ലാ തത്പ്പര്യങ്ങളും മനസ്സില്‍ നിന്നും ഒന്നൊന്നായി ഒഴിഞ്ഞു പോകും. ശരീരവും മനസും തമ്മില്‍ നല്ല സ്വരലയമുള്ള ഒരു വേഴ്ച്ചയുണ്ടാകും.
പ്രേമവും ദാമ്പത്യവും എന്ന ലേഖനം ഇതിനെ രണ്ടിനെയും കുറിച്ചുള്ള വിശകലനമാണ്. ഇന്നും ഏഷ്യന്‍ രാജ്യങ്ങളില്‍ നീ എന്റേതാണോ? എന്ന ചോദ്യത്തിനു നിശ്ചയമായും എന്ന് മറുപടി പറയാന്‍ കഴിയുന്ന ഒട്ടനേകം ഭാര്യ ഭര്‍ത്താക്കന്മാര്‍ പരസ്പ്പരം സ്നേഹിച്ചും വിശ്വസിച്ചും വീട് പുലര്‍ത്തി വരുന്നു. അതില്‍ അതിശയിക്കുന്ന പാശ്ചാത്യരുടെ എണ്ണം കൂടി വരുമ്പോള്‍ ഏഷ്യാക്കാരുടെ ഈ ദാമ്പത്യ ഭദ്രത ദിവസം പ്രതി തകര്ന്നുകൊണ്ടിരിക്കുന്നു. ( ഇത് യതി എഴുതിയത് 1987 -ഇല്‍ ആണെന്ന് ഓര്‍ക്കുക . )

അദ്ഭുത മനസുകളെ അന്വേഷിച്ചു എന്ന ലേഖനം സന്ന്യാസിമാരുടെ മാനസിക നില ശാസ്ത്രീയമായി അളക്കാന്‍ ശ്രമിച്ച ഒരു പദ്ധതിയെ കുറിച്ച് പറയുന്നു. അതീന്ദ്രിയ സിദ്ധിയുടെ അട്ഭുതങ്ങളിലേക്ക് മുന്‍ ലേഖനത്തിന്റെ തുടര്‍ച്ചയാണ്. ആധുനിക മനശാസ്ത്രതിലെ മഹാരഥന്മാര്‍ എന്നത് സ്കിന്നെര്‍, ഇവാന്‍സ് എന്നീ മനശാസ്ത്രഞ്ഞന്മാരുടെ സംഭാഷണമാണ്. pshychologiyudae ശാസ്ത്രീയത, സൈഖോ analysisintae ശതാബ്ദി, സൈഖോ analysisum സൈഖോ അനല്യ്ടിക് തെറാപ്പിയും, മനസിന്റെ ഏകത- ഇര്‍വിന്‍ ശ്രോദിങ്ങരുടെ വീക്ഷണത്തില്‍, vydhuthkantha തരന്ഗവും പരേന്ദ്രിയ ജ്ഞാനവും, മനസിന്റെ സംരചന മാതൃകകള്‍, ബോധവസ്ഥയുടെ മനശാസ്ത്രം, വികല്‍പ്പങ്ങള്‍ മനസിലോ ഹൃദയത്തിലോ, കലയും മാനസിക ചികിത്സയും, മനശാസ്ത്രപരമായ സാഹിത്യ നിരൂപണം, മനശാസ്ത്രം എന്ന കെണി, നിങ്ങളുടെ vaikthythwam എങ്ങിനെ നിര്‍ണയിക്കാം, അനിമയും അനിമസും, അപസ്മാരം, അയിത്തത്തിന്റെ ആത്മാവിലൂടെ, തൊട്ടാവാടി, മൂക്കിള, വിടവാങ്ങല്‍, കടി പിടി തെറാപ്പി, ബലൂണ്‍,അസ്വസ്ഥ ചിതന്‍, ഒരു പെരിലെന്താണ് ?, ഉള്ളിയുടെ വാസന, എന്റെ എല്ലുപൊടി, ഒരു ഫാദര്‍ complexintae കഥ, രാമ ചരിത മാനസന്‍, ടിക്കറ്റ്‌ examiner , ആത്മശാന്തിയിലേക്ക് , അമേരിക്കയില്‍ ഒരു സായാഹ്ന്നം,അമേരിക്കയില്‍ ഒരു ഇന്റര്‍വ്യൂ, മുഖത്തോട് മുഖം എന്നിവയാണ് മറ്റു ലേഖനങ്ങള്‍.