Thursday, October 10, 2013

Swaraj


സ്വരാജ്

മഹാത്മാഗാന്ധി സ്വപ്നം കണ്ട ഗ്രാമസ്വരാജിന്‍റെ ആധുനിക പതിപ്പാണ് അരവിന്ദ്  കെജ്രിവാള്‍ സ്വപ്നം കാണുന്ന ഗ്രാമസ്വരാജും. അണ്ണാ ഹസാരെ ഇതിനെ ഈ കാലഘട്ടത്തിലെ അഴിമതിക്കെതിരായ മാനിഫെസ്റ്റോ എന്നു വിശേഷിപ്പിക്കുന്നു. ഇതില്‍ നിരവധി ഉദാഹരണങ്ങളിലൂടെ കെജ്രിവാള്‍ മുന്നോട്ടുവയ്ക്കുന്ന ഒരു കാര്യം കേന്ദ്രാവിഷ്കൃത –സംസ്ഥാന ആവിഷ്കൃത ടൈഡ് ഫണ്ടുകള്‍ അശാസ്ത്രീയമാണ് എന്നതാണ്. ഗ്രാമത്തിലെ കാര്യം ന്യൂഡല്‍ഹിയില്‍ ഇരുന്നു തീരുമാനിച്ച് കളക്ടര്‍ വഴി നടപ്പിലാക്കുന്ന രീതി മാറണമെന്നും ഗ്രാമത്തിന്‍റെ ആവശ്യങ്ങള്‍ ഗ്രാമീണര്‍ നിശ്ചയിക്കണമെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്. എല്ലാറ്റിനും പരമാധികാരി ഗ്രാമസഭയാകണമെന്നാണ് അഭിപ്രായപ്പെടുന്നത്. അതിന്‍റെ നന്മകളുടെ അനേകം ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയായി സ്വരാജിനെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ അത് പ്രയോഗത്തില്‍  വരുത്താന്‍ കഴിയുമോ എന്ന സംശയം സ്വാഭാവികമായും ഉദിക്കും. ഒരേ വിഷയം തന്നെ പല ഭാഗത്തായി പല വിധത്തില്‍ പറയുന്നുണ്ട് ഈ മാനിഫെസ്റ്റോയില്‍. ഒരിടത്ത് നടപ്പാക്കിയ രീതി പറയുമ്പോള്‍ മറ്റൊരിടത്ത് മേന്മ പറയുന്നു. വേറൊരിടത്ത് മറ്റു വിധത്തില്‍ നടപ്പിലാക്കിയാലുള്ള തകരാറുകളാണ് പറയുന്നത്. വായനയും തുടര്‍ ചര്‍ച്ചയും ആവശ്യമാകുന്ന ഒരു പുസ്തകമാണ് സ്വരാജ്.ഹാര്‍പെര്‍ കോളിന്‍സ് പബ്ളിഷേഴ്സ് ഇന്ത്യ ഇറക്കിയിട്ടുള്ള പുസ്തകത്തിന്‍റെ വില 150 രൂപയാണ്. 

Monday, October 7, 2013

അനുഭവങ്ങളെ , നന്ദി

അനുഭവങ്ങളെ ,നന്ദി
എൻ.എൻ.സത്യവ്രതൻ എന്ന പത്രപ്രവര്ത്തകൻറെ ഓര്മ്മക്കുറിപ്പുകളാണ് അനുഭവങ്ങളെ,നന്ദി. അസുഖം ബാധിച്ച് കിടന്ന കാലത്താണ് അദ്ദേഹം പറഞ്ഞുകൊടുത്ത് ഈ പുസ്തകം എഴുതിച്ചത്.അതുകൊണ്ടുതന്നെ ചിതറിയ ഓര്മ്മകളുടെ ആത്മാംശം ഉള്ക്കൊണ്ട കുറച്ചു ചീളുകള് മാത്രമാണ് ഇതിലുള്ളതെന്നു പറയാം.അസുഖത്തിൻറെ തീഷ്ണതയില് നിന്നും തിരിച്ചു ജീവിതത്തിലേക്ക് മടങ്ങി വരുന്ന ഭാഗത്താണ് ഓര്മ്മകള് തുടങ്ങുന്നത്.
കുമ്പളങ്ങിയിലെ ബാല്യം,ബാല്യകാല വികൃതികള്,നാട്ടിലെ പ്രമാണിയായ അച്ഛൻ ശ്രീ നാരായണ ഗുരുവിനെ കുമ്പളങ്ങിയില് കൊണ്ടുവരുന്ന സംഭവം ഒക്കെ വിവരിക്കുന്നു എഴുത്തുകാരൻ.കെ.രാമചന്ദ്രൻ എന്ന സുഹൃത്ത് വഴി മാതൃഭൂമിയില് എത്തി.കോഴിക്കോട്ട് താമസമാക്കി.അവിടെ തുടരുന്ന കാലം വി.പി.രാമചന്ദ്രൻ എഡിറ്ററായെത്തി.
മുനിസിപ്പാലിറ്റി കേസുകള് നോക്കുന്ന ,കളക്ടറുടെ നോമിനിയായ മജിസ്ട്രേറ്റായി ഇടയ്ക്ക് കൊച്ചുകോടതിയില് പോയിരുന്ന സത്യവ്രതനെ സൈക്കിളില് ലൈറ്റില്ലാതിരുന്നതിന് പോലീസ് പിടിച്ച കഥയാണ് മജിസ്ട്രേറ്റ് പോലീസിൻറെ പിടിയില് എന്നത്.ഇടുക്കി പദ്ധതിയുടെ വിവിധ ഘട്ടങ്ങള് കണ്ട സംഭവങ്ങളുടെ ചിമിഴാണ് കുറവനും കുറത്തിയും.
ടി.വേണുഗോപാല്,ടി.കെ.ജി.നായര് എന്നിവരെ പരിചയപ്പെടുത്തുന്നതാണ് പത്രഭാഷയുടെ ഗുരു. എഴുതിയത് രണ്ടുപ്രാവശ്യം വായിച്ചാലെ മനസ്സിലാകൂ എന്നുണ്ടെങ്കില് അത് വെട്ടിക്കളയുകഎന്ന ഹരോള്ഡ് ഇവാൻസിൻറെ വാചകവും ഇതില് കൊടുത്തിട്ടുണ്ട്.പത്രപ്രവര്ത്തക പത്മജ മേനോനെ പരിചയപ്പെടുത്തുന്ന ഭാഗമാണ് പുലിമടയിലെ മലയാളി കുട്ടി.
വാര്ത്തകളുടെ കാര്യത്തില് ഒത്തുതീര്പ്പില്ലാത്ത വിപിആറിനെയും അവതരിപ്പിക്കുന്നുണ്ട് പുസ്തകത്തില്. മാതൃഭൂമിയില് നിന്നും മാനേജ്മെൻറിനോട് പിണങ്ങി വിട്ടുപോരേണ്ടിവന്നപ്പോള് ആ ദിവസം ശ്രീധരൻ നായര് ചോദിച്ചു,എന്നാ ഇനി ഇങ്ങോട്ട്മറുപടി ഇങ്ങനെ.ജീവകാലമില്ല
പത്രമോഫീസിലെ പാര വര്ഗ്ഗീസ് എന്ന പത്രപ്രവര്ത്തകനെ മാതൃഭൂമിയില് നിന്നും പുറത്താക്കിയതും അയാളുടെ കഴിവ് അയാളെ മനോരമയില് എത്തിച്ചതും സരസമായി വിവരിക്കുന്നു മറ്റൊരോര്മ്മയില്. സൗമ്യപ്രകൃതിയായ കെ.രാമചന്ദ്രൻ എന്ന പത്രപ്രവര്ത്തകൻ ഖാദി കമ്മീഷൻ ചെയര്മാനും ഗാന്ധിയനുമായ ജി.രാമചന്ദ്രൻറെ ആഡംബര ജീവിതത്തെക്കുറിച്ച്  പത്രസമ്മേളനത്തില് നിശിതമായി വിമര്ശിച്ച കാര്യവും എഴുതിയിട്ടുണ്ട്.ശരിക്കും പത്ര ധര്മ്മം.
മികച്ച പത്രപ്രവര്ത്തകനായിരുന്ന ഉമാശങ്കര് നശിച്ച കഥയും വേദനയോടെ എൻ.എൻ.എഴുതുന്നു.പത്രപ്രവര്ത്തകൻ അധികാരകേന്ദ്രത്തില് നിന്നും പാലിക്കേണ്ട അകലം കൃത്യമായി ഇതില് പറയുന്നു.ഭാഗ്യക്കുറി നടത്തി എറണാകുളം പ്രസ് ക്ലബ്ബുണ്ടാക്കിയ കഥ പുതിയ തലമുറ അറിയേണ്ടതാണ്.രാഷ്ട്രീയക്കാര്ക്കും പത്രക്കാര്ക്കും ആശ്രയമായിരുന്ന എംപി കൃഷ്ണപിള്ള ,അന്ന് യൂത്ത് നേതാക്കളായിരുന്ന വയലാര് രവി,ഏ.കെ.ആൻറണി എന്നിവരുടെ ജീവിതവും പരാമര്ശിക്കുന്നു. കേരള കൗമുദി ലേഖകനായിരുന്ന പെരുന്ന തോമസിൻറെ മരണവുമായി ബന്ധപ്പെട്ട കുറിപ്പ് ചിരിയും സങ്കടവുമുണ്ടാക്കുന്നതാണ്.രാമനാഥൻ,രാമസ്വാമി,പി.എ.കൃഷ്ണൻ എന്നീ പത്രപ്രവര്ത്തകര് അനുഭവിച്ച ദുരിതങ്ങളും വിവരിക്കുന്നുണ്ട്. അഖിലേന്ത്യ പത്രപ്രവര്ത്തക സംഘടനയില് നിന്നും കെ.എം.റോയ് ലേഖകനെ സസ്പെൻറ് ചെയ്തതും രസകരമായി വിവരിക്കുന്നുണ്ട്.
പ്രശസ്തമായ മൈനതെരുവില് കൊലക്കേസ് പ്രതിയായി ചിത്രീകരിക്കപ്പെട്ട ഫാദര് ബെനഡിക്ടിൻറെ ഒരു പ്രസ്താവന ആരും ശ്രദ്ധിക്കാതെ പോയ കാര്യവും ഇതില് പറയുന്നു.ഞാൻ കുറ്റവാളിയല്ല,വലിയ ചില കൈകളാണ് കൊലപാതകത്തിനു പിന്നില്
നാലപ്പാടിൻറെ മാതൃഭൂമി പ്രവേശനവും തുടര് സംഭവങ്ങളും സവിസ്തരം പ്രദിപാതിക്കുന്നു ജീവിതകഥാകാരൻ.കൗമുദിയിലെ ജ്യേഷ്ടാനുജ തര്ക്കകഥയും ഇതില് വായിക്കാം.പ്രസ് അക്കാദമിയില് നിന്നുള്ള പടിയിറക്കവും വേദനയോടെ പറയുന്നുണ്ട് എൻഎൻ.
പാമോയില് സ്റ്റോറിയും താത്പ്പര്യമുളവാക്കുന്നതാണ്. ബള്ഗേറിയൻ യാത്ര,കൗമുദിയിലെ ജീവിതം,സെബാസ്റ്റ്യൻ പോള്,കെബിആര് പിള്ള തുടങ്ങിയ ചില സുഹൃത്തുക്കളെക്കുറിച്ചുള്ള ഓര്മ്മകള്,ലീലാവതി ടീച്ചര് മലയാളമെടുത്തു പഠിച്ച കഥ , അങ്ങിനെ അനേകം നുറുങ്ങുകള് ചേര്ത്തുവച്ച നല്ലൊരു സദ്യയാണീ പുസ്തകം.
ഇല പ്രസിദ്ധീകരണം .വില-70 രൂപ


Saturday, October 5, 2013

വാര്ത്ത  വന്ന  വഴി
പത്രപ്രവര്ത്തന രംഗത്ത് അരനൂറ്റാണ്ടിലേറെക്കാലം  പ്രവര്ത്തിച്ച  എൻ.എൻ.സത്യവ്രതൻറെ  ഓര്മ്മകളില് നിറഞ്ഞുനിന്ന കുറെ അനുഭവങ്ങളാണ് വാര്ത്ത  വന്ന വഴിയിലുള്ളത്. 1970 നവംബര് 30ന് ഗുരുവായൂര് ക്ഷേത്രം കത്തിയമര്ന്നത് ,കേളപ്പൻ  എന്ന സിംഹത്തിൻറെ  പ്രണയ വാര്ത്ത, നിയമ വിദ്യര്ത്ഥികളുടെ നഗ്ന ഓട്ടം  എക്സ് ക്ല്യൂസീവായി  സംഘടിപ്പിച്ചതിന്റെ  പിന്നമ്പുറ കഥ,സായി ഭക്തനായ ഏറാടിയെ കളിയാക്കാൻ  സന്ന്യസി വേഷമിട്ട  സെബാസ്റ്റ്യൻ  പോള് തുടങ്ങി  രസകരമായ  അനുഭവങ്ങളാണ്  കഥാരൂപത്തില്  സത്യവ്രതൻ  അവതരിപ്പിക്കുന്നത്.
കെ.സി.എബ്രഹാം ഗവര്ണ്ണറാകുന്ന  വാര്ത്ത ആദ്യം അദ്ദേഹത്തെ  അറിയിച്ച  കഥ രസകരമാണ്. മൊബൈലും  ഫോണ്സൗകര്യങ്ങളും ഇല്ലാത്തൊരു കാലത്തിന്റെ  നേര് സാക്ഷ്യമാണ് ആ അനുഭവം.രാഷ്ട്രീയത്തില്  കോളിളക്കം സൃഷ്ടിക്കുന്ന  പല ബഹളങ്ങള്ക്കും വാര്ത്തകള്ക്കും  പിന്നിലുള്ള  തമാശകള്  അദ്ദേഹം  പറയുന്നുണ്ട്. മരണപ്പെട്ടവന്റെ പേര് മാറുന്നതുപോലും സമൂഹത്തില്  വൻ  അലയൊലിയുണ്ടാക്കും. മൂള്ജി  മുരളിയായി,സമരത്തിരയിളകി എന്നത് അത്തരമൊരു സംഭവമാണ്, കെ എസ്സ് യുവിന് പേരുതെറ്റിക്കിട്ടിയ ആദ്യ രക്തസാക്ഷിയായിരുന്നു മുരളി. 1947 ജൂലൈ 25  രാത്രി 7.30ന് സി.പി.രാമസ്വാമിയെ  വെട്ടിയ കഥ മണിയില്  നിന്നും കേട്ടറിഞ്ഞ  കഥയും അതിനായി നടത്തിയ പരിശ്രമങ്ങളും പത്രപ്രവര്ത്തക വിദ്യാര്ത്ഥികള്  അറിഞ്ഞിരിക്കേണ്ടതാണ്.
1968 ഫെബ്രുവരി 8ന് ഇ എം എസ്സിനെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ച സംഭവം വിശദീകരിക്കുന്നുണ്ട് എഴുത്തുകാരൻ. ഭൂനിയമം റദ്ദാക്കിയ സുപ്രീംകോടതി  വിധിക്കെതിരെയുള്ള  പരാമര്സത്തിനായിരുന്നു അത്. കോടതിയേയും കുറേയൊക്കെ വിമര്ശിക്കാം എന്ന ധാരമയുണ്ടാക്കിയ സംഭവമായിരുന്നു അത്. കൊച്ചു കടവന്ത്രയില് വച്ച് വെള്ളത്തൂവല്  സ്റ്റീഫനെ അറസ്റ്റ് ചെയ്ത സംഭവം റിപ്പോര്ട്ടു ചെയ്യുന്നതും ഉദ്യോഗജനകമായ അനുഭവമാണ്.

ഫ്ളയിംഗ് ക്ലബ്ബില് പഠിക്കുന്ന ചെറുപ്പക്കാരന്റെ കുഞ്ഞുവികൃതി വരുത്തിയ അപകടം മറ്റൊരു  ഓര്മ്മയാണ്. കൊലപാതകവും മോഷണവും വ്യാപകമായ ഇന്നും പുതുമ തോന്നുന്ന ഒരു ഓര്മ്മയാണ് നാവികകേന്ദ്രത്തില് 1963 മാര്ച്ച് 30ന് നടന്ന കൊലപാതകം.പ്രശസ്ത വക്കീല് ടി.വി.പ്രഭാകരനും കേരള ചീഫ് ജസ്റ്റീസ് ടി.സി.രാഘവനും സുഹൃത്തുക്കളായിരുന്നു. എന്നാല് ജസ്റ്റീസായപ്പോള് അകല്ച്ച വന്നു. അത് വൈരാഗ്യമായി. ഒടുവില് ഒരന്വേഷണാത്മക റിപ്പോര്ട്ടിലൂടെ വയസ്സുതിരുത്തിയെന്ന് കണ്ടെത്തി രാഘവനെ തല്സ്ഥാനത്തുനിന്നും  മാറ്റിയ കഥ ടി.വി.പ്രഭാകരന് പറയുന്നത് എക്കാലത്തും പ്രസക്തമായ ഒന്നാണ്. കോണ്ഗ്രസ്സിലെ  പിളര്പ്പിന്റെ കഥയും കെപിസിസി  യോഗത്തിലെ തല്ലുമൊക്കെ സരസമായി വിവരിക്കുന്നുണ്ട് സത്യവ്രതൻ. എം.പി.പൗലോസ് എന്ന ന്യൂസ് ഫോട്ടോഗ്രാഫര്ക്ക് വീണുകിട്ടിയ ഭാഗ്യമായിരുന്നു  കേരള വേഷമിട്ട  രാജീവ്-സോണിയ ചിത്രം. അതിന്റെ  സാഹചര്യവും വായനാ സുഖം നല്കുന്നു. എംജിആര്  ആസ്പത്രിയിലായിരുന്നപ്പോള്  വൃക്ക നല്കിയ എം.ജി.ചക്രപാണിയുടെ മകള് ലീലാവതിയെ ഇന്റര്വ്യൂ  ചെയ്ത അനുഭവവും പറയുന്നുണ്ട് അദ്ദേഹം. പത്രപ്രവര്ത്തകന്റെ മൂന്നാംകണ്ണ്  ഒരു ഐഎഎസ്സുകാരന്റെ  സസ്പെന്ഷനില്  അവസാനിച്ച കഥയും ഇതില്  പറയുന്നു. അജിത് സിംഗും കൂട്ടരും  കൂറുമാറി നരസിംഹറാവുവിനെ  തുണച്ചതിന്റെ ഗൂഢാലോചന ഇങ്ങ് തെക്ക് നാഗര്കോവിലിനടുത്ത് നടന്നതിന്റെ കഥ പുറത്തുവന്നതും പത്രപ്രവര്ത്തകന്റെ അന്വേഷണാത്മകതയുടെ  ബാക്കിയായിരുന്നു. സൂത്രധാരന്മാര്  ചന്ദ്രസ്വാമിയും സുബ്രഹ്മണ്യസ്വാമിയും..കൊച്ചിയില്  വന്നിറങ്ങിയ  വിദേശിയായ മയക്കുമരുന്നു റാക്കറ്റിന്റെ  കഥ പറഞ്ഞാണ്  പുസ്തകം  അവസാനിപ്പിക്കുന്നത്. വാര്ത്ത വന്ന വഴികളുടെ നൂറുനൂറനുഭവങ്ങള്  പറയാന് കഴിയുന്ന  സത്യവ്രതന്  ഒരു ചിമിഴില്  വലിയ അനുഭവങ്ങള്  മാത്രം ഒതുക്കിയതാണീ  പുസ്തകം. വെറും  100  പേജില്  തീരുന്ന വലിയ കാര്യങ്ങള്. വായന അര്ഹിക്കുന്ന  പുസ്തകം. പ്രസിദ്ധീകരിച്ചിരിക്കുന്നത്  ഇല ബുക്സാണ്. വില -55 രൂപ