Saturday, January 23, 2010

കലാപം - ശശി തരൂര്‍


കലാപം -- ശശി തരൂര്‍

- റിവ്യൂ - വി.ആര്‍.അജിത് കുമാര്‍

ശശി തരൂരിന്‍റെ RIOT എന്ന നോവല്‍ ഡിസി ബുക്സാണ് കലാപം എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തോമസ് ജോര്‍ജ്ജാണ് വിവര്‍ത്തകന്‍. ബാബ്റി മസ്ജിദ് രാമജന്മഭൂമി കലാപം നടന്ന കാലത്ത് സലില്‍ഗഡ് എന്ന അവികസിത ജില്ലയില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തിയിരുന്ന പ്രസില ഹാര്‍ട്ട് എന്ന ചെരുപ്പക്കാരി കൊല്ലപ്പെടുന്നു. ചരമം അന്വേഷിച്ചെത്തുന്ന അമ്മ കാതറന്‍ ഹാര്‍ട്ട്, അച്ഛന്‍ റഡ്യാര്‍ഡ് ഹാര്‍ട്ട്സ്, അവരുടെ സുഹ്രുത്തായ പത്രപ്രവര്‍ത്തകന്‍ രാന്‍ഡി ഡിഗ്സ് , പ്രിസിലയുടെ സുഹ്രുത്ത് സിന്‍ഡി വരേല്യാനിക്ക്, സലില്‍ഗഡ് ഡിസ്ട്രിക്ക് മജിസ്ട്രേറ്റ് വി.ലക്ഷ്മണ, പോലീസ് മേധാവി ഗുരീന്ദര്‍ സിംഗ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. പത്രവാര്‍ത്തകള്‍,കത്തുകള്‍,അഭിമുഖങ്ങള്‍,ഡയറിക്കുറിപ്പുകള്‍ എന്നിവയുടെ തുടര്‍ച്ചയായാണ് തരൂര്‍ നോവല്‍ വികസിപ്പിച്ചിട്ടുള്ളത്. വടക്കേ ഇന്ത്യയുടെ ഒരവികസിത ജില്ലയുടെ പശ്ഛാത്തലം, സ്ത്രീകളുടെ പ്രശ്നങ്ങള്‍, ജില്ലാ അധികാരികളുടെ സമീപനം, വര്‍ഗ്ഗീയ ചേരിതിരിവുകള്‍ എല്ലാം ഭംഗിയായി നോവലില്‍ അവതരിപ്പിച്ചിട്ടുണ്ട്. കലാപം എന്നാണ് പേരെങ്കിലും ഒരു കടുത്ത കലാപമോ അതിന്‍റെ കെടുതികളോ അല്ല വിഷയം. മനുഷ്യന്‍റെ മനസ്സില്‍ നടക്കുന്ന കലാപങ്ങളാണ് മുന്തിനില്ക്കുന്നത്.

പ്രസിലയും ലക്ഷ്മണയും തമ്മിലുള്ള പ്രണയവും കാമകേളികളുമാണ് പ്രമേയം. മറ്റുള്ളതെല്ലാം അനുബന്ധങ്ങളാണ്. കത്തുകളും ഡയറിയുമൊക്കെയായി കഥ നീളുന്പോള്‍ വിരസമായ ആവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ആഗോളവത്ക്കരണത്തിനും മൃദുസമീപനത്തിനും മുന്പുള്ള ഇന്ത്യയും കൊക്കകോലയും തമ്മിലുള്ള പ്രശ്നങ്ങള്‍ അന്നത്തെ രസകരമായ സര്‍ക്കാര്‍ സംവിധാനത്തെ നന്നായി അവതരിപ്പിക്കുന്നു.

കാമകേളികളുടെ വിശദീകരണം തരംതാണതാണ്. പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് ക്ളാസില്‍ പ്രചരിച്ചിരുന്ന കൊച്ചുപുസ്തകം എന്ന അശ്ളീല പ്രസിദ്ധീകരണങ്ങളില്‍ വന്നിരുന്ന വിധം പച്ചയായ കേളീകഥനം മുഷിപ്പനാണ്. ഒ.വി.വിജയനും സേതുവും മുകുന്ദനും മാധവിക്കുട്ടിയുമുള്പ്പെടെയുള്ളവരുടെ നോവലുകളില്‍ നിന്നും ലൈംഗികതയുടെ കാവ്യഭാഷ തരൂര്‍ പഠിക്കുന്നത് നല്ലതാണ്. വിവര്‍ത്തനം നന്നായില്ല. പദാനുപദ വിവര്‍ത്തനമായിപ്പോയി. അതില്‍ എഴുത്തിന്‍റെ ആത്മാവ് ചോര്‍ന്നുപോയി. -----------

Monday, January 11, 2010

വരയിലെ നായനാര്‍



വരയിലെ നായനാര്‍

---- വി.ആര്‍.അജിത് കുമാര്‍

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ സഖാവ് നായനാരെ കേന്ദ്ര കഥാപാത്രമാക്കി വരച്ച കാര്‍ട്ടൂണുകളുടെ സമാഹാരമാണ് ടൂണ്‍ ആര്‍ട്ട്സ് ഇന്തൃ പ്രസിദ്ധീകരിച്ച വരയിലെ നായനാര്‍. സുകുമാര്‍ അഴീക്കോടിന്‍റെ മുഖവുരയും നായനാരെ കുറിച്ചുള്ള സംക്ഷിപ്ത ജീവചരിത്രവും മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം.മാത്യുവിന്‍റെയും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍റെ കുറിപ്പുകളും യേസുദാസന്‍റെ വരയ്ക്കാന്‍ ഇഷ്ടം ഈ മുഖം എന്ന സ്വയം പറയലും വരകള്‍ക്ക് പുറമെ ഈ പുസ്തകത്തിലുണ്ട്. 1990 മുതല്‍ 2004വരെയുള്ള രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ടു നില്ക്കുന്നു ഈ രചനകള്‍. മിക്ക കാര്‍ട്ടൂണൂകളും ആ സമയത്തെ രാഷ്ട്രീയ കാലാവസ്ഥയുമായി ബന്ധപ്പെട്ടാണ് നില്ക്കുന്നത്. അതുകൊണ്ടുതന്നെ ആ പശ്ഛാത്തലം കൂടി കാര്‍ട്ടൂണുകള്‍ക്കൊപ്പം നല്കേണ്ടിയിരുന്നു എന്ന് ഇതിലൂടെ കടന്നുപോകുന്പോള്‍ തോന്നിപ്പോകും. യേസുദാസന്‍റെ ഭംഗിയുള്ള വരയും കുരുത്തംകെട്ട നര്‍മ്മവും ഇഴചേരുന്ന നല്ലൊരു ഗ്രന്ഥമാണിത്. --- വില 120 രൂപ

Saturday, January 9, 2010

കഥകള്‍,ഓര്‍മ്മകള്‍

കഥകള്‍ ഓര്‍മ്മകള്‍

വി,ആര്‍‍‍‍.അജിത് കുമാര്‍

കഥകള്‍ പലപ്പോഴും ഓര്‍മ്മയില്‍ മറഞ്ഞുകിടക്കുന്ന ദൃശ്യങ്ങളാണ്. എപ്പോഴെങ്കിലും തീവ്രതയോടെ അവ പുറത്തേക്ക് വരുന്നു, ഏഴുത്തുകാരനെ പ്രലോഭിപ്പിക്കുന്നു. അത്തരത്തിലുള്ള കഥകളുടെയും ഓര്‍മ്മകളുടെയും സമാഹാരമാണ് ചന്ദ്രപ്രകാശിന്‍റെ "കഥകള്‍ ഓര്‍മ്മകള്"‍‍. സത്യങ്ങളും വിഭ്രാന്തികളും മിത്തുകളും ഫാന്‍റസിയും കുടികലര്‍ന്നൊരു ചിത്രമാകും വിധമാണ് ചന്ദ്രപ്രകാശിന്‍റെ കഥകള്‍ ഏറെയും. നിയതമായ ചട്ടക്കൂടിന് വെളിയിലേക്ക് ഇറങ്ങിനില്ക്കുന്ന കഥാപാത്രങ്ങളാണ് കഥകളില്‍ ഏറെയും. മഴയും നഷ്ടപ്പെടലും അശാന്തിയും സംശയവും കഥകളുടെ ഊര്‍ജ്ജമാകുന്നു. "തിരക്കഥ"യിലെ കഥാപാത്രങ്ങള്‍ മിക്കവരും സമൂഹത്തിന്‍റെ നിയമങ്ങള്‍ ധിക്കരിക്കുന്നവരാണ്. ഒരു ഫിലിമിന്‍റെ റഷസ് പോലെയുണ്ട് ആ കഥ. "യുദ്ധം അവസാനിക്കുന്നു" എന്ന കഥയിലും സ്വപ്നജീവിതമാണ് മുരുകന്‍റേത്. നമ്മള്‍ നിശ്ഛയിച്ചുറപ്പിച്ച മൊറാലിറ്റിക്കപ്പുറത്താണ് "സംഗീത"ത്തിലെ കഥാപാത്രങ്ങള്‍."ദുര്‍ഗ്ഗാദേവി"യിലും ഫാന്‍റസിയുടെ പട്ടം ഉയര്‍ന്നു പറക്കുന്നതുകാണാം. "നിശാശലഭങ്ങളുടെ സംഗീതം" വളരെ വ്യത്യസ്തമായൊരു കഥയാണ് പറയുന്നത്. തീവ്രമായ യാഥാര്‍ത്ഥ്യവുമായുള്ള സംഘട്ടനം ഇതിലുണ്ട്. "സര്‍പ്പവിജയം" മനുഷ്യന്‍റെ ദ്വദ്ദ്വത്തെ ഉപയോഗപ്പെടുത്തിയ കഥയാണ്. "മാസ്റ്റര്‍പീസ്" എന്ന കഥ കാമുകിക്ക് ചെവി മുറിച്ചു നല്കിയ വാന്‍ഗോഗിനെ ഓര്‍മ്മപ്പെടുത്തുന്നു. "എലികളി"ല്‍ കഥ പെട്ടന്നൊരന്ത്യത്തില്‍ എത്തിയപോലെ തോന്നി. "ആശാദ്വീപ് "ശരിക്കും ആശാദീപാണ്. ദീപ് ഏന്നാല്‍ വെളിച്ചം എന്നര്‍ത്ഥം. കഥയില്‍ അതൊരു പോരായ്മയായി തോന്നി. "തിരക്കഥ"യിലും "ആശാദീപി"ലും വഴിയില്‍ ഭിക്ഷതെണ്ടുന്ന കുട്ടി ഒരു സമാനത സൃഷ്ടിക്കുന്നുണ്ട്. "ഷെമല്‍" എന്ന ഗള്‍ഫുകഥ അറിയാത്തൊരിടം പരിചയപ്പെടുത്തുന്നതിന്‍റെ സുഖം നല്കുന്നുണ്ട്. "കുഞ്ഞാമിന"യിലെ നര്‍മ്മം മനോഹരം. "ഇടപാട് "എന്ന കഥ പച്ചയായ മനുഷ്യരുടെ വൃത്തികേടുകളും ഗതികേടുകളും തുറന്നുകാട്ടുന്നു. മാനസിക വിഭ്രാന്തി ബാധിച്ച കുട്ടിയുടെ കഥ പറയുന്ന" കൈലാസദുര്‍ഗ്ഗ"യും വ്യത്സ്തമായ കഥയാണ്. "ചന്ദ്രന്‍ പുഷ്പ്പിച്ചു, മേഘം ആലിപ്പഴം പൊഴിച്ചു" എന്ന കഥ വേണ്ടവിധമായില്ലെന്നു തോന്നി.

ഓര്‍മ്മകളില്‍പറയുന്ന ഗള്‍ഫ് അനുഭവങ്ങള്‍ കഥപോലെ സുന്ദരമാണ്. അനിത വീണ്ടും എഴുതുന്നു, രാജ്യമില്ലാത്തവന്‍റെ പ്രാര്‍ത്ഥന, നിലാവെന്നാല്‍ ചന്ദ്രനാണോ,അരവിന്ദേട്ടന്‍ എന്ന മന്ത്രവാദി , മരുഭുമിയിലെ കേരളം . പ്ളാവിലകള്‍ സ്വപ്നം കാണുന്ന പാത്തുമ്മ, അറബിക്കഥപോലെ ഒരു ജീവിതം , മരുഭൂമിയുടെ തടവുകാരന്‍, അബ്രയിലെ യക്ഷി, ജീവിതവൃക്ഷത്തിലെ ദുരിതകാണ്ഡങ്ങള്‍ , രണനായകെയുടെ കഥ-റോസിന്‍റെയും , അറബിക്കഥയിലെ അപസര്‍പ്പകനായകന്‍ എന്നിവയാണ് ഓര്‍മ്മകള്‍. മരുഭൂമിയുടെ തടവുകാരന്, പ്ളാവിലകള്‍ സ്വപ്നം കാണുന്ന പാത്തുമ്മ എന്നിവ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

Monday, January 4, 2010

The Kite Runner by Khaled Hosseni

പട്ടം പറത്തുന്നവന്

ആസ്വാദനം - വി.ആര്.അജിത് കുമാര്

അഫ്ഗാന് ഏഴുത്തുകാരനായ ഖാലിദ് െഹാേസ്സനിയുെട The Kite Runner കാലവും മനുഷ്യരും ഇഴേചര്ന്നുേപാകുന്ന ഒരു ചരിത്റമാണ് ്വതരിപ്പിക്കുന്നത്. അഫ്ഗാനിെല േസാവിയറ്റ് അധിനിേവശവും തുടര്ന്നുള്ള താലിബാനിസവും കാലിദ് തീവ്റതേയാെട അവതരിപ്പിക്കുന്നു. എന്നാല് കഥയുെട േകന്ദ്ര ബിന്ദു സംഗര്ഷ ബരിതമായ വ്യക്തിജീവിതമാണുതാനും. അമീര് സ്വന്തം കഥ പറയുന്ന വിധമാണ് േനാവല് വികസിക്കുന്നത്. അയാളൂെട വീട്ടുേവലക്കാരനായ അലിയുെട മകന് ഹസ്സന് ഏല്ലായ്േപ്പാഴും ഒരു രക്ഷകനായി അയാള്െക്കാപ്പമുണ്ട്. പട്ടം പറത്തി ഒന്നാം സ്ഥാനം േനടാന് സഹായിക്കുന്നതും തുടര്ന്ന് സുഹ്റുത്തുക്കളില് നിന്നും പീഢനം ഏല്ക്കുന്നതും ഹസ്സനാണ്. അവെന രക്,ിക്കാന് കഴിയുന്ന മനസ്സ് അമീറിനുണ്ടാകുന്നില്ല. അയാള് പലയിടത്തും ഭീരുവായിതീരുന്നുണ്ട്. ഒടുവില് ഭീരുത്വം ഇല്ലാതാകുേന്പാള് അയാള്ക്ക് ഹസ്സെന്റ മകെന രക്ഷിക്കാന് കഴിയുന്നു. അതിസാഹസികമായ ഒരു ത്റില്ലറിെന്റ അംശങ്ങള് പലേപ്പാഴും മുന്തിനില്ക്കുന്ന കഥയില് താലിബാനിസത്തിെന്റ രൂക്ഷതയും ക്റുത്യമായി ചിത്റീകരിക്കുന്നു. വളെര സക്തനായ ഒരു കഥാപാത്രമാണ് നായകെന്റ അച്ഛനായ ബാബ. ഹസ്സെന്റ ചങ്കൂറ്റം രക്തത്തിേന്റതാെണന്ന് തിരിച്ചരിയുന്ന മുഹൂര്ത്തവും പ്രേത്യക പരാമര്ശം അര്ഹിക്കുന്നു.

ദുരൂഹതകളില്ലാെത ഭംഗിയായി കഥപറയുന്ന രീതിയാണ് ഖാലിദ് അവലംബിച്ചിട്ടുള്ളത്. ദുര്ബ്ബലനും സ്വാര്ത്ഥനുമായി അനുഭവെപ്പടുന്ന േകന്ദ്ര കതാപാത്റം തെന്റ കുറ്റങ്ങളും കുറവുകളും തിരിച്ചറിയുന്നത് േനാവലിന് ഒരു തിരിച്ചറിവിെന്റ അംശം നല്കുന്നു.

േസാവിയറ്റ് കാലെത്ത അഫ്ഗാനില് നിന്നും പാകിസ്ഥാനിേലക്കും അവിെടനിന്നും അേമരിക്കയിേലക്കും കുടിേയറുന്ന ബാബയും മകനും ശിഥിലമായ നാടുകളിെല മനുഷ്യരുെട െനേട്ടാട്ടത്തിെന്റ ബിംബങ്ങളാണ്.

േസാവിയറ്റ അതിക്റമെത്ത തടഞ്ഞ താലിബാന്കാര്ക്ക് ജനങ്ങള് നല്കിയ പിന്തുണയും എന്നാല് തുടര്ന്ന് താലിബാന് കാട്ടിയ അതിക്റൂരമായ സമീപനവും ഒന്നുരണ്ട് സംഭവങ്ങളിലൂെട േനാവലിസ്റ്റ് വിസദീകരിക്കുന്നുണ്ട്. അപ്ഗാനില് നിന്നും പാകിസ്ഥാനിേലക്ക് അനധിക്റുതമായി കടക്കുന്നതിന് റഷ്യന് പട്ടാളക്കാരന് ആവശ്യെപ്പടുന്നത് ഒരു പിഞ്ചുകുഞ്ഞിെന്റ അമ്മേയാെടാപ്പ്ം അരമണിക്കൂറാണ്. ബാബയുെട ശക്തമായ എതിര്പ്പും ഉന്നത ഉദ്േയാഗസ്ഥെന്റ നല്ല സമീപനവുമാണ് അവെര രക്ഷെപടുത്തുന്നത്. താലിബാന് േസനയിെല ്ംഗം കച്ചവടക്കാരേനാട് ുച്ചത്തില് സംസാരിച്ച സ്ത്റീെയ െവടിവച്ചുെകാല്ലുന്നിടത്ത് താലിബാന് ക്റൂരതയുെട തീവ്റ മുഖം െവളിവാകുന്നു. അനാഥാലയത്തിെല കുട്ടികെള േഭാഗാസക്തിക്കായി പിടിച്ചുെകാമ്ടുേപാകുന്ന താലിബാന് േനതാവിെന്റ ചിത്റംകൂടി തുറന്നുകാട്ടുന്നതിലൂെട , മതത്തിെന്റ േപരില് കൂട്ടര് കാട്ടികൂട്ടുന്ന മതനിേഷധങ്ങള് കഥാകാരന് പുറത്തുെകാണ്ടുവരുന്നു.

സ്േനഹബന്ധങ്ങളും നിേഷധവും ഭീരുത്വും സാഹസികതയുെമാെക്ക േചര്ന്നുനില്ക്കുന്ന ശക്തരായ കഥാപാത്രങ്ങളിലൂെടയാണ് കഥ മുേന്നാട്ടു േപാകുന്നത്. സംസ്ക്കാരവും സ്ൈവരജീവിതവും നിലനിന്ന ഒരു േദസത്തിെന്റ തകര്ച്ചയുെട ചിത്റമാണ് ദുരൂഹതകളില്ലാെത െഹാേസ്സനി നമുക്കുമുന്നില് അവതരിപ്പിക്കുന്നത്. അതുെകാണ്ടുതെന്ന പുസ്തകത്തിന് ചരിത്റത്തില് ഒരു സ്ഥാനമുണ്ട്.